Cutchi Language Tutorial, Kerala
ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഈ അവാര്‍ഡ്‌ സമ്മാനിക്കുന്നത്. അമ്പതു വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായി ജ്വലിച്ചു നില്‍ക്കുന്ന അമിതാഭ് ബച്ചന്‍ ഈ അവാര്‍ഡിന് സര്‍വഥാ അര്‍ഹനാണ്. 250 ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരങ്ങള്‍ നിരവധി തവണ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ അവാര്‍ഡുകളും മുന്‍ വര്‍ഷങ്ങളില്‍  അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒരു കലാകാരന് നൂറിലധികം സിനിമകളും മറ്റനേകം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും നേടിക്കഴിയുംബോഴാണ് പരമോന്നത ബഹുമതിയായ ഫാല്‍കെ അവാര്‍ഡ്‌ ലഭിക്കുന്നത്. 1969 ലാണ് ഫാല്‍കെ അവാര്‍ഡ്‌ നല്‍കി തുടങ്ങിയതെങ്കിലും , ഇതുവരെ മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന് മാത്രമേ ഈ അവാര്‍ഡ്‌ ലഭിച്ചിട്ടുള്ളൂ. 

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പുരസ്കാരമായ ഫാല്‍കെ അവാര്‍ഡിനെ അപമാനിക്കുന്ന വിധത്തില്‍ ചില പ്രാദേശിക ക്ലബ്ബുകളും വായനശാലകളും ഇതേ പേരില്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നുണ്ട്.  പുതിയ ഭരണക്രമത്തില്‍ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വാര്‍ത്തകള്‍ ആക്കി പടച്ചു വിടുന്ന മാധ്യമങ്ങള്‍ ഇത്തരം വ്യാജന്മാരെ തുറന്നു കാട്ടുന്നതിന് പകരം, അവര്‍ക്ക് പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഒരു രാഷ്ട്രത്തിന്റെ പരമോന്നത ഔദ്യോഗിക ബഹുമതിയെ ഇങ്ങനെ അവമതിക്കുന്നത് ഗൌരവമായ ഒരു കുറ്റമാണ്. നാളെ കൂത്താട്ടുകുളത്തെ ഓസ്കാര്‍ വായനശാല കുട്ടികള്‍ക്ക് വേണ്ടി ഒരു നാടക മത്സരം സംഘടിപ്പിക്കുകയും അതില്‍ വിജയിക്കുന്ന കുട്ടിക്ക് ഒന്നാം സമ്മാനം നല്‍കുകയും ചെയ്താല്‍, ആ കുട്ടി ഓസ്കാര്‍ അവാര്‍ഡ്‌ നേടി എന്ന് തലക്കെട്ട്‌ നല്‍കാനും നമ്മുടെ മാധ്യമങ്ങള്‍ മടിക്കില്ല.  

സ്വകാര്യ അവാര്‍ഡുകള്‍ നല്‍കാനും സ്വീകരിക്കാനും, ആര്‍ക്കും അവകാശമുണ്ട്‌. അര്‍ഹതയില്ലത്ത വര്‍ക്ക് അവാര്‍ഡുകള്‍ വിലക്ക് വാങ്ങുവാനും,  വേണ്ടി വന്നാല്‍ സ്വയം അവാര്‍ഡ്‌ നല്‍കാനും ഈ 

നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ സര്‍ക്കാരിന്റെ ഔദ്യോഗിക പുരസ്കാരങ്ങളെ അപരവല്‍ക് കരിക്കുന്നത് കുറ്റകരമാണ്. ഫാല്‍കെ അവാര്‍ഡു പോലെ സംസ്ഥാനങ്ങള്‍ക്കും പരമോന്നത സിനിമാ അവാര്‍ഡുകളുണ്ട്‌. മലയാള സിനിമയുടെ പിതാവായ ജേ.സീ. ഡാനിയേലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് ജേ.സീ.ഡാനിയേല്‍ അവാര്‍ഡ്‌. ഇത് മലയാള സിനിമയിലെ ലൈഫ് ടൈം അചീവ്മെന്റ്റ് അവാര്‍ഡാണ്.

വ്യക്തികളുടെ വിവിധ രംഗങ്ങളിലെ കഴിവുകളേയും നേട്ടങ്ങളെയും ആദരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരുകള്‍ ഇത്തരം പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഒരു ഇന്ത്യന്‍ പൌരനു കിട്ടാവുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് “ ഭാരത രത്ന”. ചിലര്‍ക്ക് അത് മരണാനന്തര ബഹുമതിയായും നല്‍കിയിട്ടുണ്ട്. ഈ ശ്രേണിയിലെ താഴെയുള്ള അവാര്‍ഡുകളാണ് പത്മശ്രീ, പത്മഭൂഷന്‍ എന്നിവ. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ഈ അവാര്‍ഡുകള്‍ നല്‍കാന്‍ കഴിയുമോ ? കായിക രംഗത്തെ പരമോന്നത ബഹുമതികളാണ് “ ഖേല്‍ രത്ന”, “ദ്രോണാചാര്യ” എന്നിവ. സായുധ സേനയിലെ പരമോന്നത അവാര്‍ഡുകളാണ്, “അശോക്‌ ചക്ര”, “പരംവീര്‍ ചക്ര” എന്നിവ. സാഹിത്യത്തിലാണേങ്കില്‍  “ജ്ഞാനപീO” മാണ് പരമോന്നത സര്‍ക്കാര്‍ ബഹുമതി. അനര്‍ഹാരായവര്‍ സര്‍ക്കാര്‍ അവാര്‍ഡുകളുടെ അപര അവാര്‍ഡുകള്‍ തട്ടിക്കൂട്ടുകയും അത് ലജ്ജയില്ലാതെ പ്രചരിപ്പിച്ചു ജനങ്ങളെ പറ്റിക്കുകയും, അതിന്റെ പേരില്‍ നാടുനീളെ സ്വീകരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത്, യഥാര്‍ത്ഥ അവാര്‍ഡുകള്‍ നേടിയവര്‍ക്ക് എത്ര അപമാനകരമാണ്.

1969 മുതല്‍ ഇതുവരെ ദാദാ സാഹിബ്‌ ഫാല്‍കെ അവാര്‍ഡു നേടിയവരുടെ ഔദ്യോഗിക പട്ടിക.








അവാര്‍ഡുകള്‍ക്കും അപരന്മാര്‍   - By ആദം അയുബ് - NOVEMBER 2019 Issue

2018 ലെ ദാദാ സാഹിബ്‌ ഫാല്‍കെ അവാര്‍ഡ്‌ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്. പ്രഖ്യാപനം വന്നത് 2019 സെപ്ടoബരില്‍. സുവര്‍ണകമലവും പത്ത് ലക്ഷം രൂപയുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാല്‍കെ അവാര്‍ഡ്‌. ഇന്ത്യന്‍ സിനിമയുടെ പിതാവായി ഗണിക്കപ്പെടുന്ന ദാദാ സാഹിബ്‌ ഫാല്‍കെയുടെ പേരില്‍, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ ബഹുമതി വളരെ ദീര്‍ഘകാലം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയിട്ടുള്ള മികച്ച സംഭാവനകളെ മാനിച്ചാണ് നല്‍കുന്നത്
1969 ദേവികാ റാണി      (ഹിന്ദി)
1970 ബീരേന്ദ്രനാഥ് സര്‍ക്കാര്‍      (ബംഗാളി)
1971 പ്രിഥ്വീരാജ് കപൂര്‍          (ഹിന്ദി)
1972 പങ്കജ് മല്ലിക്     (ബങ്കാളി, ഹിന്ദി)
1973 റൂബി മേയെര്സ് (സുലോചന) (ഹിന്ദി)
1974 ബി.ആര്‍.നരസിംഹറെഡ്ഡി     (തെലുങ്ക്)
1975 ധീരേന്ദ്രനാഥ് ഗാങ്കുലി        (ബങ്കാളി 
1976 കാനന്‍ദേവി              (ബങ്കാളി) 
1977 നിതിന്‍ ബോസ്(ബങ്കാളി, (ഹിന്ദി)
1978 റായിചന്ദ് ബോറല്‍ (ബങ്കാളി, (ഹിന്ദി)
1979 സൊഹ്രാബ് മോഡി        (ഹിന്ദി)
1980 പൈദീ ജയരാജ്‌           (ഹിന്ദി, തെലുങ്ക്)
1981 നൌഷാദ്      (ഹിന്ദി)
1982 എല്‍.വി. പ്രസാദ്‌          (ഹിന്ദി,തമിഴ്,തെലുങ്ക് )
1983 ദുര്‍ഗാ ഖോട്ടെ    (ഹിന്ദി, മറാത്തി ) 
1984 സത്യജിത്ത് റേ  (ബങ്കാളി )
1985 വി.ശാന്താറാം  (ഹിന്ദി, മറാത്തി)
1986 ബി. നാഗിറെഡ്ഡി      (റെലുങ്ക്)
1987 രാജ് കപൂര്‍         (ഹിന്ദി )
1988 അശോക്‌ കുമാര്‍      (ഹിന്ദി )
1989 ലതാ മങ്കേഷ്കര്‍       (ഹിന്ദി, മറാത്തി)
1990 എ. നാഗേശ്വര റാവു   (തെലുങ്ക്)
1991 ഭാല്‍ജി പെന്ധാര്‍കര്‍    (മറാത്തി)
1992 ഭൂപെന്‍ ഹസാരിക    (ആസ്സാമീസ്)
1993 മജ്റൂഹ് സുല്‍താന്‍പുരി (ഹിന്ദി) 
1994 ദിലിപ് കുമാര്‍        (ഹിന്ദി)
1995 രാജ്കുമാര്‍           (കന്നഡ)

ശാസ്ത്ര-സാഹിത്യ രംഗങ്ങളിലെ ഏറ്റവും ഉന്നതമായ ലോക അവാര്‍ഡാണ് നോബേല്‍ സമ്മാനം. മാന്യതയുടെയും വിശ്വാസ്യതയുടെയും സമ്മാനത്തുകയുടെയും കാര്യത്തില്‍ ഏറ്റവും ഔന്ന്യത്വത്തില്‍ നില്ല്കുന്ന അവാര്‍ഡാണ് നോബേല്‍ സമ്മാനം. സാഹിത്യത്തില്‍, ഇന്ത്യയില്‍ നിന്ന് രബീന്ദ്രനാഥ ടാഗോറിനാണ് ആദ്യമായി നോബേല്‍ സമ്മാനം ലഭിക്കുന്നത്. 1913 ലാണ് “ഗീതാഞ്ജലി “ എന്ന കൃതിക്ക് ടാഗോറിന് ഈ പുരസ്ക്കാരം ലഭിക്കുന്നത്. എന്തും വിലക്ക് 

വാങ്ങാന്‍ കഴിയുന്ന ഈ കാലത്ത് ഏതെങ്കിലും പ്രാഞ്ചിയേട്ടന്മാര്‍ ഒരു ലോക്കല്‍ നോബേല്‍ സമ്മാനം തരപ്പെടുതിയാലും അത്ഭുതപ്പെടാനില്ല..
1996 ശിവാജി ഗണേശന്‍     (തമിഴ്)
1997 കവി പ്രദീപ്‌         (ഹിന്ദി )
1998 ബി.ആര്‍.ചോപ്ര       (ഹിന്ദി )
1999 ഹൃഷികേശ് മുഖര്‍ജി   (ഹിന്ദി 
2000 ആശാ ഭോന്‍സ്ലെ      (ഹിന്ദി,മറാത്തി)
2001 യാഷ് ചോപ്ര        (ഹിന്ദി)
2002 ദേവ് ആനന്ദ്‌        (ഹിന്ദി)
2003 മൃണാള്‍ സെന്‍      (ബംഗാളി)
2004 അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാളം)
2005 ശ്യാം ബെനെഗല്‍     (ഹിന്ദി)
2006 തപന്‍ സിന്‍ഹ      (ഹിന്ദി, ബംഗാളി)
2007 മന്നാ ഡേ          (ഹിന്ദി, ബംഗാളി)
2008 വി.കെ.മൂര്‍ത്തി       (ഹിന്ദി)
2009 ഡി. രാമ നായിഡു   (തെലുങ്ക്)
2010 കെ. ബാലചന്ദര്‍           (തമിഴ്,തെലുങ്ക്)
2011 സൌമിത്ര ചാറ്റര്‍ജി        (ബംഗാളി)
2012 പ്രാണ്‍       (ഹിന്ദി)
2013 ഗുല്‍സാര്‍       (ഹിന്ദി)
2014 ശശി കപൂര്‍     (ഹിന്ദി)
2015 മനോജ്‌ കുമാര്‍    (ഹിന്ദി)
2016 കെ. വിശ്വനാഥ്    (തെലുങ്ക്)
2017 വിനോദ് ഖന്ന      (ഹിന്ദി)
2018 അമിതാഭ് ബച്ചന്‍   (ഹിന്ദി)
ഒരു ഫ്ലാഷ്ബാക്  - By Mr Adam Ayub - September 2019 Issue

1938 ജനുവരി 19. സ്ഥലം മട്ടാഞ്ചേരി പാലസ് റോഡിലെ ഹാജി ഇസാ സ്കൂള്‍ ജങ്ങ്ഷന്‍. അവിടെ ഒരാള്‍ക്കൂട്ടം. ഒരാള്‍ ഉറക്കെ വിളിച്ചു പറയുന്നു “ഇന്ന് രാത്രി”. മറ്റുള്ളവര്‍ ഏറ്റു വിളിക്കുന്നു “ഇന്ന് രാത്രി” “കൃത്യം ആറെ മുപ്പതിന്”, എല്ലാവരും കൂടി ‘“കൃത്യം ആറെ മുപ്പതിന്”, “പാരമൌണ്ട് ടാക്കീസില്‍”, പിന്നെയും കോറസ് അതേറ്റു വിളിക്കുന്നു. “പാരമൌണ്ട് ടാക്കീസില്‍”, “ മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം-ബാലന്‍ പ്രദര്‍ശിപ്പിക്കുന്നു”. ജനങ്ങള്‍ അവര്‍ക്ക് ചുറ്റും തടിച്ചു കൂടി. അവര്‍ നോട്ടീസുകള്‍ വിതരണം ചെയ്തു. അന്നത്തെ പരസ്യ രീതി വിചിത്രമായിരുന്നു. ഒരു സംഘം ആളുകള്‍ കവലകളില്‍ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്നത്‌ പോലെ സിനിമയുടെ പേരും പ്രദര്‍ശന സമയവും മറ്റും ഉറക്കെ വിളിച്ചു പറയുകയായിരുന്നു രീതി.






അതൊരു ചരിത്ര സംഭവമായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ ശബ്ദ ചിത്രം കേരളത്തില്‍ ആദ്യമായി റിലീസ് ചെയ്തത് കൊച്ചിയിലെ പാരമൌണ്ട് ടാക്കീസില്‍ (പിന്നീട് റോയല്‍ ടാക്കീസ്) ആയിരുന്നു. ഇതിവിടെ പറയാന്‍ കാരണം ആ ചരിത്ര സംഭവത്തിന്‌ പിന്നില്‍ ഒരു കച്ഛീക്കാരന്‍ ആയിരുന്നു എന്നതാണ്. അബ്ദുല്‍ സത്താര്‍ സേട്ട്! അദ്ദേഹമാണ് ചരിത്രം കുറിക്കുന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം തന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ കൊണ്ട് വരാന്‍ കിണഞ്ഞു പരിശ്രമിച്ചത്. അതുവരെ നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന “സിനിമാ കൊട്ടകകളില്‍” ശബ്ദം കേള്‍പ്പിക്കാനുള്ള സൌണ്ട് പ്രോജെക്ടര്‍, സ്പീക്കര്‍ എന്നിവ ഉണ്ടായിരുന്നില്ല. സത്താര്‍ സേട്ട് തന്‍റെ തിയേറ്ററില്‍ ആദ്യമേ ശബ്ദ സംവിധാനങ്ങള്‍ ഒരുക്കി. സംസാരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെയാണ് ടാക്കീസ് എന്ന് വിളിക്കാന്‍ തുടങ്ങിയത്. അങ്ങിനെ പാരമൌണ്ട് തിയേറ്ററിന്റെ ഉടമസ്ഥനും കേരളത്തിലെ അന്നത്തെ പ്രമുഖ വിതരണക്കാരനും തിയേറ്റര്‍ ഉടമയുമായ കൊച്ചീക്കാരന്‍ അബ്ദുല്‍ സത്താര്‍ സേട്ട് മലയാള സിനിമയുടെ ശബ്ദ വിപ്ലവത്തിന്‍റെ കൊച്ചിയിലെ അമരക്കാരനായി മാറി.. ഈ വിവരങ്ങള്‍ 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ വരികയുണ്ടായി. 
 
ഈയിടെ “ദാനിയേലിന്റെ മക്കള്‍” എന്ന ടെലിവിഷന്‍ പരിപാടിയിലും ഈ വിവരങ്ങള്‍ വന്നിരുന്നു, മാതൃഭൂമി പത്രത്തിന്റെ ‘നഗരം’ സപ്ലിമെന്റ് 2019 ജനുവരി 29-)൦ തിയ്യതി ഈ വാര്‍ത്ത‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലനില്‍ ഇരുപത്തിമൂന്ന് ഗാനങ്ങള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമായ ഒരു വസ്തുതയാണ്.
സത്താര്‍ സേട്ടിന്റെ കാലശേഷം ഈ പ്രദര്‍ശനശാല പല കൈ മാറുകയും “ സെലക്ട്‌”, “റോയല്‍” എന്നീ പേരുകളില്‍ അറിയപ്പെടുകയും ചെയ്തു. തിയേറ്റര്‍ ഇരിക്കുന്ന സ്ഥലത്തെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു മാര്‍വാടിയുമായി കേസ്സില്‍ ഏര്‍പ്പെടുകയും കോടതിയില്‍നിന്ന് പ്രതികൂല വിധി വന്നതോടെ അദ്ദേഹത്തിന് തിയേറ്റര്‍ നഷ്ടമാവുകയുമാണ് ഉണ്ടായത്. കൊച്ചിയിലെ പ്രമുഖ സിനിമാ നിര്‍മ്മാതാവായ ടി.കെ. പരീക്കുട്ടിയുടെയും മുന്‍ ഗാമി ആയിരുന്നു അബ്ദുല്‍ സത്താര്‍ സേട്ട്. .

പാരമൌണ്ട് തിയേറ്റര്‍ നഷ്ടമായതിനു ശേഷം സത്താര്‍ സേട്ട്, മട്ടാഞ്ചേരിയിലെ മറ്റൊരു തിയേറ്റര്‍ ആയ ബോസ്കോ തിയേറ്ററില്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്നു.
അന്ന് പ്രദര്‍ശനത്തിനിടയിലെ ഇടവേളകള്‍ സാമാന്യം ദീര്‍ഘമായിരുന്നു. ഈ ഇടവേളകളില്‍ സ്റ്റേജില്‍ മറ്റു കലാപരിപാടികള്‍ നടത്തുമായിരുന്നു. ജീവനുള്ള പാമ്പിനെ ഒരാള്‍ കടിച്ചു മുറിക്കുന്നതായിരുന്നു ഒരു ദിവസത്തെ ഇടവേളയിലെ പരിപാടി. എന്നാല്‍ ഈ ദ്ര്യശ്യം കണ്ട കാണികളില്‍ ചിലര്‍ ചര്‍ദ്ദിച്ചു അവശരായി. ഇതോടെ മാനേജര്‍ സത്താര്‍ സേട്ട് ഇടപെട്ട് ഇടവേളയിലെ ഈ കലാപരിപാടി അവസാനിപ്പിച്ചു.

കച്ഛീ മേമണ്‍ സമുദായ അംഗമായിരുന്ന സത്താര്‍ സേട്ടിനെ സിനിമാ പ്രദര്‍ശനം നടത്തുന്നതിന്റെ പേരില്‍ സമുദായം ആദ്യം എതിര്‍ത്തിരുന്നു. എതിര്‍പ്പ് മറി കടക്കാന്‍ അദ്ദേഹം സമുദായത്തിലെ പ്രമുഖ വ്യക്തികളെ സിനിമ കാണാന്‍ ക്ഷണിച്ചു. ഇത് നേതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചു. അന്ന് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍  അറിയുന്നവര്‍ സമുദായത്തില്‍  വളരെ കുറവേ ഉണ്ടായിരുന്നുള്ളൂ. അവരില്‍ ഒരാളായിരുന്നു സത്താര്‍ സേട്ട്. ഒരിക്കല്‍ ബ്രിട്ടീഷ്‌കാരനായ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ സമുദായത്തിന്റെ ഒരു പ്രശ്നം അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ സമുദായ നേതാക്കള്‍ക്ക് സത്താര്‍ സേട്ടിനെ ആശ്രയിക്കേണ്ടി വന്നു. അതോടെ അദ്ദേഹത്തിനെതിരെയുള്ള വിലക്കും അവസാനിച്ചു.

ഈ വിഷയം ഇവിടെ എഴുതാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം നേടിയ ആ ചരിത്ര പുരുഷന്‍ എന്‍റെ “മാതാമഹന്‍” (ഉമ്മയുടെ പിതാവ്) ആണ്. സത്താര്‍ സേട്ടിന് നാല് മക്കള്‍ ആയിരുന്നു. മറിയം ബായ്, അബ്ബാസ്‌ സേട്ട്, കബീര്‍ സേട്ട്, കുല്‍സും ബായ് എന്നിവരായിരുന്നു അവര്‍. ഇവരില്‍ മൂത്ത മകളായ മറിയം ബായിയുടെ മൂത്ത മകനാണ് ഈയുള്ളവന്‍. അല്‍ഹംദുലില്ല എന്‍റെ മൂത്ത മകന്‍ അര്‍ഫാസ് അയൂബും ഇപ്പോള്‍ ഹിന്ദി സിനിമയില്‍ തിരക്കുള്ള അസ്സോസ്യെറ്റ് ഡയറക്ടര്‍ ആണ്. മട്ടാഞ്ചേരിയിലെ കരിപ്പാലം മൈതാനത്തിനടുത്തായിരുന്നു എന്‍റെ നാനാപ്പയുടെ വീട്. എന്‍റെ ബാല്യകാലത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ അവിടെയാണ് കഴിച്ചു കൂട്ടിയത്. ഞാന്‍ ജനിക്കുന്നതിനു മുന്‍പേ അദ്ദേഹം സിനിമയുമായുള്ള ബന്ധം അവസാനിപ്പികുകയും, ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ മരിക്കുകയും ചെയ്തു.
മലയാളം സിനിമയിലെ മറ്റ് കച്ഛീ മേമണ്‍ സാന്നിധ്യങ്ങളെ സ്മരിക്കാതെ ഈ ലേഖനം പൂര്‍ണ്ണമാവില്ല.. മലയാള സിനിമയുടെ യശസ്സ് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിയ, ചെമ്മീന്റെ നിര്‍മ്മാതാവ് ബാബു സേട്ട്. കലാലയ ഫിലംസ് എന്ന ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മ്മിച്ച H.H.ഇബ്രാഹിം സേട്ട്, കലാലയ ഫിലിംസിന്‍റ പല സിനിമകള്‍ക്കും കഥ എഴുതിയ എം.ഹുസൈന്‍ സേട്ട് എന്ന ചക്രധാരി. (എന്‍റെ സിനിമാ പ്രവേശനത്തിന് സഹായിച്ചത് ചക്രധാരിയാണ്. അതിനേ കുറിച്ച് പിന്നീടെഴുതാം). കലാലയയുടെ സിനിമകളിലൂടെ (ഡോക്ടര്‍, സുബൈദ) അഭിനയ രംഗത്ത് കഴിവ് തെളിയിച്ച ഷക്കൂര്‍ സേട്ട്. ഇന്നത്തെ തലമുറയിലാണങ്കില്‍, അഭിനയ –മോഡലിംഗ് രംഗങ്ങളില്‍ അറിയപ്പെടുന്ന നാസ്സര്‍ ലത്തീഫ്. സിനിമാ നിര്‍മ്മാതാവായ ആഷിക് ഉസ്മാന്‍, കൂടാതെ തിരക്കഥ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റഫീക്ക് സീലാട്ട്.  നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയിട്ടുള്ള റഫീക്കിന്റെ പ്രശസ്ത ചിത്രങ്ങള്‍ വക്കീല്‍ വാസുദേവ്, സയാമീസ് ഇരട്ടകള്‍, പടനായകന്‍ എന്നിവയാണ്. 

മലയാളസിനിമയുടെ പ്രാരംഭ കാലഘട്ടം മുതല്‍ ഇന്ന് വരെ മലയാള സിനിമയില്‍ കച്ഛീ സാന്നിധ്യം ഉണ്ടെങ്കിലും കേരളത്തില്‍ നിന്ന് ഒരു കച്ഛീ സിനിമാ ഉണ്ടായിട്ടില്ല. എന്നാല്‍ ഗുജറാത്തിലെ കച്ഛ പ്രദേശത്ത് നിന്നും നിരവധി കച്ഛീ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ “കാം ജാ കൂടാ “ (കുഴിമടിയന്മാര്‍) ആണ് ഏറ്റവും പുതിയ കച്ഛീ സിനിമ. “ഹാരൂണ്‍-ആരൂണ്‍”, “ഹെടാ-ഹൊടാ” (ഇവിടെ-അവിടെ) എന്നിവ അവാര്‍ഡ് നേടിയ ചിത്രങ്ങളാണ്.

ഇതൊരു ആധികാരിക രേഖയല്ല. എന്‍റെ അറിവില്‍പ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചു എന്ന് മാത്രം. നമ്മുടെ സമുദായത്തിന്റെ സിനിമാ വേരുകള്‍ ഒന്ന് പരിശോധിക്കാനുള്ള ഒരു എളിയ ശ്രമം. പുതിയ തലമുറയില്‍ നമ്മുടെ സമുദായത്തില്‍ നിന്നും ഇനിയും ആരെങ്കിലും സിനിമയില്‍ ഉണ്ടെങ്കില്‍ അവരെ എനിക്ക് അറിയാത്തത് കൊണ്ട് പേരുകള്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ല എന്ന് അറിയിക്കുന്നു. പഴയ തലമുറയിലെ സിനിമാ പ്രവര്‍ത്തകരുടെ ഒരു അനുസ്മരണം മാത്രമാണ് ഈ ലേഖനം. 

 
നാടെവിടെയാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇന്നും എന്നും ഞാന്‍ അഭിമാനത്തോടെ പറയും “മട്ടാഞ്ചേരി” എന്ന്. മറ്റുള്ളവര്‍ എന്നെ അത്ഭുതത്തോടെ നോക്കും. മട്ടാഞ്ചേരി ഒരു വിചിത്ര നഗരമായതു കൊണ്ടല്ല, മട്ടാഞ്ചേരി ഒരു ‘കുപ്രസിദ്ധ’ നഗരമായതു കൊണ്ടാണത്. മട്ടാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്നവര്‍ പോലും സ്വന്തം നാട് മട്ടാഞ്ചേരി ആണെന്ന് പറയാന്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാവരും പറയുന്നത് ഫോര്‍ട്ട്‌ കൊച്ചി എന്നാണ്. പനയപ്പള്ളിയില്‍ താമസിക്കുന്നവരും ചുള്ളിക്കലില്‍ താമസിക്കുന്നവരും പറയുന്നത് വീട് ഫോര്‍ട്ട്‌ കൊച്ചിയിലാണ് എന്നാണ്.  കാരണം അറബികടലിന്‍റെ റാണിയായ മട്ടാഞ്ചേരിക്ക് ഇന്ന് ഒരു ദുഷ്പേരുണ്ട്.  

മലയാള സിനിമ വരുത്തിവെച്ച ഒരു വിനയാണത്. മട്ടാഞ്ചേരി കള്ളന്മാരുടെയും കള്ളക്കടത്തുകാരുടെയും, ഗുണ്ടകളുടെയും നാടാണ് എന്നാണ് മലയാള സിനിമ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നത്. “മട്ടാഞ്ചേരിയില്‍ നിന്നും ഗുണ്ടകളെ ഇറക്കുമതി ചെയ്യും”, “മട്ടാഞ്ചേരിയിലെ മാഫിയ”..ഇതൊക്കെ മലയാള സിനിമയിലെ സ്ഥിരം ഡയലോഗുകളാണ്. സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ, സഹോദര്യത്തിന്റെ സര്‍വോത്തമ മാതൃകയായ മട്ടാഞ്ചേരിയെ എത്ര നികൃഷ്ടമായാണ് സിനിമാക്കാര്‍ അവതരിപ്പിക്കുന്നത്‌. സ്വന്തം നാട്ടുകാര്‍ക്ക് പോലും ആ നാടിന്‍റെ പേര് പറയാന്‍ നാണക്കേടായി. പക്ഷെ ഞാന്‍ എന്‍റെ മട്ടാഞ്ചേരിയേ സ്നേഹിക്കുന്നു. ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും, ഞാന്‍ മട്ടാഞ്ചേരിക്കാരനാണെന്നു. എന്നാല്‍ ഒരു കാര്യം സമ്മതിക്കാം. ഒരു കാലത്ത് മട്ടാഞ്ചേരി കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു. അത് പക്ഷെ ഇന്ത്യയിലെ എല്ലാ തുറമുഖ നഗരങ്ങളും അങ്ങിനെ തന്നെ ആയിരുന്നു. ഭരണ നേതൃത്വം സ്വയം അഴിമതിക്കാരായപ്പോള്‍, കള്ളക്കടത്ത് ഒരു വ്യവസായമായി തഴച്ചു വളര്‍ന്നു. എന്‍റെ ചെറുപ്പത്തില്‍, എന്‍റെ സഹപാഠികളോട്, “ ബാപ്പാക്ക് എന്താ ജോലി ?” എന്ന് ചോദിച്ചാല്‍ പല കുട്ടികളും അഭിമാനത്തോടെ പറയും “സ്മഗ്ലിംഗ്” എന്ന്. അവരുടെ കൈത്തണ്ടയില്‍, തിളങ്ങുന്ന വിദേശ നിര്‍മ്മിത വാച്ചുണ്ടായിരിക്കും. അവര്‍ ധരിച്ചിരിക്കുന്നത്‌ പളപളാ തിളങ്ങുന്ന പീജി സില്‍കിന്റെ റെഡി മേഡ് ഷര്‍ട്ട് ആയിരിക്കും.

അത് മട്ടാഞ്ചേരിയുടെ സുവര്‍ണ്ണ കാലമായിരുന്നു. തിരക്കുള്ള ഒരു തുറമുഖം എന്ന നിലയില്‍ മട്ടാഞ്ചേരി എന്നും സജീവമായിരുന്നു, സംബന്നവുമായിരുന്നു. വിദേശ നിര്‍മിത വസ്തുക്കള്‍ എല്ലായിടത്തും എപ്പോഴും സുലഭമായിരുന്നു. നിയമം നടപ്പാക്കേണ്ടവര്‍ കണ്ണടച്ചതിനാലാവണം, കള്ളക്കടത്ത് തഴച്ചു വളര്‍ന്നത്‌.  നിയമ നിര്‍വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായതോടെ, കള്ളക്കടത്ത്, മട്ടാഞ്ചേരിയില്‍ നിന്ന് മാത്രമല്ല, ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നെല്ലാ൦ അപ്രത്യക്ഷമായി. 

വിമാന സര്‍വീസുകള്‍ സാര്‍വത്രികമായതോടെ, കള്ളക്കടത്തിനു പുതിയ വാതായനങ്ങള്‍ തുറന്നു. കള്ളക്കടത്ത് വിമാനമാര്‍ഗ്ഗമായി.  മട്ടാഞ്ചേരി അതില്‍ നിന്നും മുക്തമായെങ്കിലും, സിനിമാക്കാര്‍ കനിഞ്ഞു നല്‍കിയ ദുഷ്പേര് എന്‍റെ പാവം മട്ടാഞ്ചേരി ഇന്നും പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. 

എന്നാല്‍ മട്ടാഞ്ചേരിയുടെ യശസ്സ് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കടലുകള്‍ താണ്ടി എത്ര വിദേശികളാണ് കച്ചവടാര്‍ത്ഥം കൊച്ചിയിലെത്തിയത് ! (അന്ന് കൊച്ചി എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരി ആയിരുന്നു. ഏറണാകുളം അന്ന് നിഷ്പ്രഭമായ ഒരു ‘കുളം’ മാത്രമായിരുന്നു). അറബികള്‍, ചൈനാക്കാര്‍ പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാര്‍ ബ്രിട്ടീഷുകാര്‍, അങ്ങിനെ എത്രയെത്ര വിദേശികള്‍ ഇവിടെ വന്നു പോയി. അതിന്റെയെല്ലാം ശേഷിപ്പുകള്‍ ഇന്നും മട്ടാഞ്ചേരിയുടെ വിരിമാറില്‍ തെളിഞ്ഞു കിടപ്പുണ്ട്. എത്രയെത്ര സംസ്കാരങ്ങളുടെ സംഗമ ഭൂമിയായിരുന്നു ഇത്...അതിന്റെയെല്ലാം ചരിത്ര സ്മാരകങ്ങള്‍ ഇന്നും ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്നു. ഇന്നും ഈ കൊച്ചു പ്രദേശത്ത് എത്ര വ്യത്യസ്ഥരായ സമൂഹങ്ങളാണ് അധിവസിക്കുന്നത് ! അറബി പൈതൃകമുള്ള മുസ്ലിം കുടുംബങ്ങള്‍, ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തില്‍ നിന്നും ആഗ്ലോ ഇന്ത്യന്‍സ്, പോര്‍ചുഗീസുകാരുടെ പൈതൃകം പേറുന്ന പറങ്കികള്‍, ഗുജറാത്തികള്‍, കൊങ്കണികള്‍, ജൂതന്മാര്‍, ഗുജറാത്തിലെ കച്ചില്‍ നിന്നും കുടിയേറിപ്പാര്‍ത്ത കഛ്ഛീക്കാര്‍, ഉര്‍ദു സംസാരിക്കുന്ന പട്ടാണികള്‍, പഞ്ജാബി സംസാരിക്കുന്ന സിഖുകാര്‍. ഹിന്ദി സംസാരിക്കുന്ന ഉത്തരേന്തിയക്കാര്‍....എത്ര വൈജാത്യമുള്ള ഭാഷകളാണ് ഇവിടെ സംസാരിക്കപ്പെടുന്നത് ! മലയാളം കൂടാതെ ഇവിടെ ഇന്നും സംസാരിക്കപ്പെടുന്ന ഭാഷകള്‍, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പഞ്ജാബി, കൊങ്കണി, തമിഴ്, കച്ചി, ഹീബ്രു, അറബി, ഉര്‍ദു,.....ഇത്          അന്യ സംസ്ഥാന തൊഴിലാളികള്‍ കുടിയേറുന്നതിനു മുന്പെയുള്ള സ്ഥിതിയാണ്. ഇന്ന് കേരളം മുഴുവന്‍ ഒരു കൊച്ചു ഭാരതമാണല്ലോ. ഹിന്ദി അറിയാതെ ഇന്ന് കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മട്ടാഞ്ചേരിയും ഫോര്‍ട്ട്‌ കൊച്ചിയും അടങ്ങുന്ന, കേവലം നാലര കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ വൈവിധ്യങ്ങള്‍ എല്ലാം സമ്മേളിച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ ദേശം ഒരുപക്ഷെ ലോകത്തില്‍ തന്നെ അത്യപൂര്‍വമാകുന്നത്. മേല്‍പ്പറഞ്ഞ എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങളും ഈ കൊച്ചു പ്രദേശത്ത് നിലനില്‍ക്കുന്നു എന്നത്, മട്ടാഞ്ചേരിയുടെ സഹവര്‍തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമായ ഉല്‍ഘോഷണമാണ്. അതിന് ചരിത്രം നന്ദി പറയേണ്ടത് കൊച്ചി രാജവംശത്തോടാണ്. അഭയം തേടി വന്നവരേയും കച്ചവടാര്‍ത്ഥം വന്നവരേയും കൊച്ചി രാജാക്കന്മാരും പ്രജകളും രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അവര്‍ക്കെല്ലാം താമസത്തിനും ആരാധനയ്ക്കും സൌകര്യങ്ങള്‍ ചെയ്തു കൊടുത്തു. അങ്ങിനെയാണ് ജൂതന്മാര്‍ക്ക് ജൂ ടൌണും, കൊങ്ങിണികള്‍ക്ക് ചെറളായിയും, കഛ്ഛീക്കാര്‍ക്ക് കൊച്ചങ്ങാടിയും ഉണ്ടായത്.

മട്ടാഞ്ചേരിയില്‍ വന്നു പോയ വിദേശികളൊക്കെ അവരുടെ കാല്‍പ്പാടുകള്‍ ഈ ചരിത്ര ഭൂമിയില്‍ പതിപ്പിചിട്ടാണ് കടന്നു പോയത്. അവര്‍ ഇവിടെ നിര്‍മ്മിച്ച കോട്ടകളും, കൊട്ടാരങ്ങളും ദേവാലയങ്ങളും ഇന്നും മട്ടാഞ്ചേരിയുടെ സ്ഥാനം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക്‌ ശേഷവും ദീര്‍ഘനാള്‍ മട്ടാഞ്ചേരിയില്‍ തുടരുകയും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാത്രം ഇന്ത്യ ഉപേക്ഷിച്ചു പോവുകയും ചെയ്ത ഒരു വിഭാഗമാണ്‌ ജൂതന്മാര്‍. എന്‍റെ ഹൈ സ്കൂള്‍ വിദ്യാഭ്യാസം ഏറണാകുളം എസ്.ആര്‍.വി ഹൈ സ്കൂളിലായിരുന്നു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന ഞാന്‍ ബോട്ടിലാണ് ദിവസവും സ്കൂളില്‍ പോയിരുന്നത്. എന്നോടൊപ്പം രണ്ട് ജൂത പെണ്‍കുട്ടികളും ബോട്ടില്‍ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. കൊച്ചി കായലിലൂടെ ഓടുന്ന, “ഹിമാലയ” എന്ന സര്‍ക്കാര്‍ ബോട്ടിന്‍റെ അപ്പര്‍ ഡെക്കിലുള്ള ഫസ്റ്റ് ക്ലാസ്സിലാണ് ഞങ്ങള്‍ യാത്ര ചെയ്യുക. ഞങ്ങള്‍ എന്ന് വെച്ചാല്‍, ഒരു പാട് സ്കൂള്‍-കോളേജ് വിധ്യാര്‍തികള്‍ ഏഴാം ക്ലാസ് മുതല്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് വരെ ഞാന്‍ ഏറണാകുളത്താണ് പഠിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് ഏറണാകുള൦ വരെയുള്ള യാത്ര എന്നും ബോട്ടിലാണ്. അതിനു കാരണം വിദ്യാര്‍ഥികള്‍ക്ക് ബോട്ടില്‍‍ യാത്ര സൌജന്യമാണ്. പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തു പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ് സര്‍ക്കാരിന്റെ ഈ സൌജന്യ പാസ്‌. യാത്ര സൌജന്യമാക്കി തന്നത് പോരാഞ്ഞിട്ട്, 

ഞങ്ങള്‍ എല്ലാവരും ഫസ്റ്റ് ക്ലാസ്സിലേ യാത്ര ചെയ്യൂ. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാലും, പൊതുവേ ഫസ്റ്റ് ക്ലാസ്സില്‍ യാത്രക്കാര്‍ കുറവായതിനാലും മിക്ക ബോട്ട് മാഷ്മാരും (ടിക്കറ്റ് ചെക്കര്‍മാര്‍) ഞങ്ങളുടെ ഈ ധിക്കാരം അവഗണിക്കുകയാണ് പതിവ്. സ്വര്‍ണ്ണ നിറമുള്ള മുടിയും പൂച്ചക്കണ്ണ്‍കളുമുള്ള “ വെള്ളക്കാരായ” ആ രണ്ടു ജൂത പെണ്‍കുട്ടികളാണ്, “ഇന്ത്യക്കാരായ” ഞങ്ങളില്‍ നിന്നും എന്നും വേറിട്ട്‌ നിന്നിരുന്നത്. ഇടയ്ക്കൊക്കെ ബോട്ടില്‍ കയറുന്ന വിദേശി ടൂറിസ്റ്റുകളെപോലെ ഞങ്ങളോടൊപ്പം ദിവസേന യാത്ര ചെയ്യുന്ന സ്വദേശി “വെള്ളക്കാര്‍ ആയിരുന്നു അവര്‍. എന്നാല്‍ കൊച്ചിയിലെ ജൂതന്മാര്‍ എല്ലാം വെള്ളക്കാര്‍ ആയിരുന്നില്ല. ജൂതന്മാരില്‍ വെളുത്തവരും കറുത്തവരും ഉണ്ടായിരുന്നു.കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വന്നവരാണ് കറുത്ത ജൂതര്‍. വെളുത്ത ജൂതര്‍ യൂറോപ്പില്‍ നിന്ന് കുടിയേറിയവരും. അവരെ പരദേശി ജൂതന്മാര്‍ എന്നാണ് വിളിച്ചിരുന്നത്‌.

കൂടാതെ ഇറാക്കില്‍ നിന്ന് കുടിയേറിയ ബാഗ്ദാദി ജൂതന്മാരും ഉണ്ടായിരുന്നു.  കറുത്ത ജൂതരില്‍പ്പെട്ടവനായിരുന്നു, ബോട്ട് മാസ്റ്റര്‍ ആയ “കോച്ച”. കൊച്ചിയുടെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളം സംസാരിക്കുന്ന കോച്ചാ മാഷ്‌  വിദ്യാര്‍ഥികളുടെം പ്രിയങ്കരനായിരുന്നു..ജോലിയില്‍ നിന്നും റിട്ടയര്‍ ആയതിനു ശേഷം അദ്ദേഹവും ഇസ്രായേലിലേക്ക് പോയി. ബാഗ്ദാദി ജൂതനായ എസ്. കോടര്‍ ആയിരുന്നു കൊച്ചിയിലെ ജൂതന്മാരില്‍ പ്രമാണി. അദ്ദ്ദേഹം കൊച്ചിയിലെ വ്യവസായ പ്രമുഖന്‍ ആയിരുന്നു. മട്ടാഞ്ചേരിയിലെ വൈദ്യുതി വിതരണം പോലും നടത്തിയിരുന്നത് സാമുവേല്‍ കോടറിന്റെ കൊച്ചിന്‍ ഇലക്റ്റ്രിക്ക് കമ്പനി എന്ന സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്നത്തെ വന്‍കിട മാളുകളോട് ഉപമിക്കാവുന്ന കൊച്ചിയിലെ ആദ്യത്തെ വലിയ ഡിപാര്‍ടുമെന്ടല്‍ സ്റ്റോര്‍ തോപ്പുംപടിയിലെയും, എറണാകുളത്തെയും എസ്.കോടര്‍ ആന്‍റ് കമ്പനി ആയിരുന്നു. എസ്. കോടര്‍ നെതര്‍ലാണ്ട്സിന്റെ ഓണറ റി കോണ്സല്‍ ആയിരുന്നു. കൊച്ചിയില്‍ ആദ്യമായി ഫ്രീമാസന്‍ സൊസൈറ്റി രൂപികരിച്ചതും കോടര്‍ ആയിരുന്നു.    

എന്‍റെ ബാല്യകാലസ്മരണകളില്‍ മുഴച്ചുനില്‍ക്കുന്ന മറ്റൊരു സ്ഥലം മട്ടാഞ്ചേരിയിലെ സ്റ്റാര്‍ ടാക്കീസ് ആണ്. സിനിമയിലുള്ള എന്‍റെ അഭിനിവേശം ജനിപ്പിച്ചത് ഈ തിയേറ്ററില്‍ ഞാന്‍ കണ്ട അസംഖ്യം ഹിന്ദി സിനിമകള്‍ ആയിരുന്നു. വാസ്തവത്തില്‍ എനിക്ക് കൂടുതല്‍ മാനസികമായ അടുപ്പം തോന്നേണ്ടത് റോയല്‍ ടാക്കീസിനോടായിരുന്നു. കാരണം ഒരിക്കല്‍ അതിന്റെ ഉടമസ്ഥന്‍ എന്‍റെ മാതാമഹന്‍ (ഉമ്മയുടെ പിതാവ്-നാനാപ്പ) ആയ അബ്ദുല്‍ സത്താര്‍ സേട്ട് ആയിരുന്നു. “ബാലന്‍” എന്ന ആദ്യ മലയാള ശബ്ദ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇവിടെ ആയിരുന്നു. അങ്ങിനെ മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനം നേടിയ തിയേറ്റര്‍ ആയിരുന്നു മട്ടാഞ്ചേരിയിലെ റോയല്‍ ടാക്കീസ്. വിതരണക്കാരനും പ്രദര്‍ശനക്കാരനുമായ എന്‍റെ നാനാപ്പയും അങ്ങിനെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. ഞാന്‍ ജനിക്കുനതിനു മുന്‍പേ അദ്ദേഹം തിയേറ്റര്‍ വില്‍ക്കുയും, ഞാന്‍ കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. റോയല്‍  ടാക്കീസില്‍ കൂടുതലും മലയാളം, തമിഴ് സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. എനിക്ക് ഹിന്ദി സിനിമകളോടായിരുന്നു കമ്പം. അതുകൊണ്ടാണ് സ്റ്റാര്‍ ടാക്കീസ് എന്‍റെ പ്രിയ തിയേറ്റര്‍ ആയത്. 

സിനിമയെക്കുറിച്ച് പറയുമ്പോള്‍ മലയാളസിനിമയെ ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്തിച്ച രണ്ട് പ്രതിഭാശാലികളെക്കുറിച്ചു പറയാതിരിക്കാനാവില്ല. “നീലക്കുയില്‍” എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ്‌ കേരളത്തിലെത്തിച്ച നിര്‍മ്മാതാവ് ടി.കെ.പരീക്കുട്ടിയും, “ചെമ്മീന്‍” എന്ന ചിത്രതിലൂടെ മലയാള സിനിമയെ അന്തര്‍ദേശീയ തലത്തില്‍ എത്തിച്ച ബാബു സേട്ടും മട്ടാഞ്ചേരിയുടെ അഭിമാനങ്ങളാണ്. സിനിമാ പോലെത്തന്നെ മട്ടാഞ്ചേരിയുടെ സംഗീതപ്പെരുമയും പ്രസിദ്ധമാണ്. സംഗീതം മട്ടാഞ്ചേരിക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. പാപ്പുക്കുട്ടി ഭാഗവതര്‍,യേശുദാസ്‌, മെഹബൂബ്, അര്‍ജ്ജുനന്‍ മാസ്ടര്‍, ജെറി അമല്‍ദേവ്, സീറോ ബാബു, കൊച്ചിന്‍ ഇബ്രാഹിം, ഉമ്പായി, കൊച്ചിന്‍ ആസാദ്, അഫ്സല്‍ തുടങ്ങിയവര്‍ മട്ടാഞ്ചേരിയുടെ സംഗീത പാരമ്പര്യത്തിന്റെ ഉത്തമ നിദാനങ്ങളാണ്. നാടകത്തിലും മട്ടാഞ്ചേരിക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്.

കായലും കടലും മൂന്ന് അതിരുകള്‍ തീര്‍ക്കുന്ന മട്ടാഞ്ചേരി, അറബിക്കടലിന്റെ റാണിയാണെങ്കിലും, വികസനത്തിന്‍റെ കാര്യത്തില്‍ എന്നും അധികൃതരുടെ അവഗണന നേരിടുന്ന ഹതഭാഗ്യയാണ്. എറണാകുളം നഗരം നാല് ഭാഗത്തേക്കും വികസിക്കുമ്പോള്‍, മൂന്ന് ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ട മട്ടാഞ്ചേരിക്ക് വികസിക്കാന്‍ ഇടമില്ല. പര്‍പ്പിടമാണ് മട്ടാഞ്ചേരിയുടെ ഏറ്റവും വലിയ പ്രശ്നം. ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണ്ണം വര്ധിക്കുന്നില്ലല്ലോ. ഞെങ്ങിയും ഞെരങ്ങിയുമാണെങ്കിലും നമ്മള്‍ മട്ടാഞ്ചേരിക്കാര്‍ ഉള്ള സ്ഥലത്ത് ഒരുമയോടെ കഴിയുന്നു. ഇന്ത്യയുടെ ഒരു കൊച്ചു പരിച്ച്ചേദമായ മട്ടാഞ്ചേരി, കടല്‍ കടന്നെത്തുന്നവര്‍ക്കും കരയിലൂടെത്തുന്നവര്‍ക്കും സംഗീത സാന്ദ്രമായ സ്വാഗതം ഓതിക്കൊണ്ട് ഒരു മണവാട്ടിയെപോലെ നാണം കുണുങ്ങി നില്‍ക്കുന്നു.

“പാതി കൊച്ചീക്കാരും പാതി കഛ്ഛീക്കാരും കൂടെ പോണത് കാണാന്‍ എന്തൊരു ചേല് "

 
                                 

എന്‍റെ പ്രിയപ്പെട്ട മട്ടാഞ്ചേരി  By ആദം അയുബ്
 
 
A Magazine for the Cutchi Memon Community of Kerala
SPONSORER
FOR BOOKING CALL Ph.1234567890